ഫയല്‍ ചിത്രം 
India

19 ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം ബില്‍; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി 

ആശുപത്രിയിലെ കോവിഡ് ചികിത്സ ആരോഗ്യവകുപ്പ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ആശുപത്രിയിലെ കോവിഡ് ചികിത്സ ആരോഗ്യവകുപ്പ് റദ്ദാക്കി. ചെന്നൈയിലെ ബിവെല്‍ എന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. 

കൊറോണ വൈറസ് ബാധിതനായ രോഗിയെ 19 ദിവസം ചികിത്സിച്ചതിന് പന്ത്രണ്ട് ലക്ഷം രൂപയിലധികം ബില്‍ തുകയാണ് ഈടാക്കിയത്. ഇതേക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രിയില്‍ കോവിഡ് ചികിത്സ നടത്താനുള്ള അനുമതി റദ്ദാക്കിയത്. 

നേരത്തെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള ചികിത്സാ നിരക്കുകള്‍ സര്‍ക്കാര്‍ ചിട്ടപ്പെടുത്തിയിരുന്നു. തുടര്‍പരാതികള്‍ ഉണ്ടായാല്‍ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT