India

1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ചൈനയ്ക്ക് ജയ്റ്റ്‌ലിയുടെ മറുപടി

1962ലെ ഇന്ത്യയല്ല ഇന്ത്യയെന്നും 2017 ലെ സ്ഥിതി വ്യത്യസ്തമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി - ഭൂമിക്ക് വേണ്ടിയുള്ള ചൈനയുടെ അവകാശവാദമാണെന്ന് ബൂട്ടാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 1962 ലെ യുദ്ധത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്നും പാഠംപഠിക്കണമെന്ന ചൈനീസ് സൈന്യത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1962ലെ ഇന്ത്യയല്ല ഇന്ത്യയെന്നും 2017 ലെ സ്ഥിതി വ്യത്യസ്തമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

1962ലെ അവസ്ഥ ചൈന ഇപ്പോള്‍ ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടെന്നും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അന്നത്തെതില്‍ നിന്നും വ്യത്യസ്തമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭൂമിക്ക് വേണ്ടിയുള്ള ചൈനയുടെ അവകാശവാദമാണെന്ന് ബൂട്ടാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തീര്‍ത്തും തെറ്റായ കാര്യത്തിന് ചൈന ശ്രമിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ ബൂട്ടാന്റെ നിലപാട് ശരിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം ആ പ്രദേശം ഭൂട്ടാന്റെ ഭാഗമല്ലെന്നാണ് ചൈനയുടെ അവകാശവാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT