പ്രതീകാത്മക ചിത്രം 
India

19ാം നൂറ്റാണ്ടിലെ സന്യാസിയുടെ കുറിപ്പില്‍ കോവിഡിന് മരുന്ന്; അവകാശവാദങ്ങള്‍ തള്ളി ആയുഷ് വകുപ്പ്

19ാം നൂറ്റാണ്ടിലെ സന്യാസിയുടെ കുറിപ്പില്‍ കോവിഡിന് മരുന്ന്; അവകാശവാദങ്ങള്‍ തള്ളി ആയുഷ് വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന് ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്ന കണ്ടെത്തലിനെ അംഗീകരിച്ചതായ വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആയുഷ് മന്ത്രാലയം. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിനെയും  അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗോവയില്‍നിന്നുള്ള അധ്യാപകനാണ് കോവിഡിന് ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്നും ഇതു കേന്ദ്ര മന്ത്രാലയം അംഗീകരിച്ചതായും പ്രചരിപ്പിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസി ഗജാനന്‍ മഹാരാജിന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ആയുര്‍വേദിക് ഫോര്‍മുല കോവിഡിന് മരുന്നായി ഉപയോഗിക്കാമെന്നായിരുന്നു അവകാശവാദം.

മരുന്നു കണ്ടുപിടിത്തവുമായി അധ്യാപകനായ മഹേഷ് ദേഗ്വേക്കര്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനെ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം ഇത് അംഗീകരിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ദേഗ്വേക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കൂടിക്കാഴ്ചയ്ക്കു സമയം നല്‍കുക മാത്രമാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT