അപ്പാർട്ട്മെന്റ് വാതിൽ ലക്ഷ്യമാക്കി വെടിയുതിർക്കുന്ന ദൃശ്യം, എഎൻഐ 
India

അപ്പാർ‌ട്ട്മെന്റിന്റെ വാതിലിൽ  മുട്ടി, രണ്ടു തവണ നിറയൊഴിച്ച് ഭീകരാന്തരീക്ഷം, മാസ്ക് ധരിച്ചവർക്ക് പിന്നാലെ പൊലീസ് - വീഡിയോ 

അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയ ശേഷം മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ വെടിയുതിർത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയ ശേഷം വെടിയുതിർത്തു. പ്രകോപനത്തിന് കാരണം വ്യക്തമല്ല. ഇതിന് ശേഷം താഴേക്ക് ഇറങ്ങിയ രണ്ടുപേരും താഴത്തെ നിലയിലെ അപ്പാർട്ട്മെന്റിന്റെ ജനലിലും വെടിയുതിർത്ത ശേഷമാണ് കടന്നുകളഞ്ഞത്.

ദക്ഷിണ കിഴക്കൻ ഡൽഹിയിൽ ഞായറാഴ്ചയാണ് സംഭവം. അപ്പാർട്ട്മെന്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടിയ ശേഷം രണ്ടുപേർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

പാർപ്പിട സമുച്ചയത്തിന്റെ ഒന്നാമത്തെ നിലയിലേക്ക് കയറിയ ശേഷമാണ് യുവാക്കളുടെ പ്രകോപനം. അപ്പാർട്ട്മെന്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടിയ ശേഷം താഴെയ്ക്ക് ഇറങ്ങി. തുടർന്ന് ചവിട്ടുപടിയിൽ നിന്ന് കൊണ്ട് വാതിൽ ലക്ഷ്യമാക്കി രണ്ടുതവണയാണ് വെടിയുതിർത്തത്. യുവാക്കളിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോ​ഗിച്ചായിരുന്നു ആക്രമണം.

തുടർന്ന് താഴേക്ക് ഓടിയിറങ്ങിയ സംഘം, താഴത്തെ നിലയിൽ മറ്റൊരു അപ്പാർട്ട്മെന്റിന്റെ ജനലിലേക്ക് കൂടി വെടിയുതിർത്ത ശേഷമാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT