India

2022ന് മുന്‍പ് നക്‌സലിസം, കശ്മീര്‍ പ്രശ്‌നം, തീവ്രവാദം എന്നിവയുടെ ഭീഷണി ഇല്ലാതാകുമെന്ന് രാജ്‌നാഥ് സിങ്

നക്‌സലിസം, തീവ്രവാദം, കാഷ്മീര്‍ പ്രശ്‌നം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാകും

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 2022ന് മുന്‍പ് രാജ്യത്തെ അലട്ടുന്ന നക്‌സലിസം, തീവ്രവാദം, കാഷ്മീര്‍ പ്രശ്‌നം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 2022ടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നത് മുന്‍ നിര്‍ത്തിയുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം നേരിടുന്ന തീവ്രവാദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

നവ ഇന്ത്യയുടെ നിര്‍മാണം സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. കശ്മീരി വിഘടനവാദി നേതാക്കളുടെ ഹവാല പണമിടപാടുകള്‍ കണ്ടെത്തിയ എന്‍ഐഎയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.

കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ നിന്നും കശ്മീരിലെ വിഘടനവാദി നേതാക്കളുടെ കയ്കളിലേക്ക് ഒഴകുന്ന പണത്തെ കുറിച്ച് അന്വേഷിച്ച എന്‍ഐഎ ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT