ഫയല്‍ ചിത്രം 
India

രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു

പുതുതായി  കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 43 ആയി. ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 437 ആയി ഉയര്‍ന്നിട്ടുണ്ട്. 

പുതുതായി ഒമൈക്രോണ്‍ ബാധ കണ്ടെത്തിയവരില്‍ 11 പേര്‍ ജയ്പൂരിലാണ്. ആറുപേര്‍ അജ്മീരിലും മൂന്നുപേര്‍ ഉദയ്പൂര്‍ സ്വദേശികളുമാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്. മൂന്നുപേര്‍ക്ക് വിദേശയാത്രികരമായുള്ള സമ്പര്‍ക്കം വഴിയാണ് ഒമൈക്രോണ്‍ പിടിപെട്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

പശ്ചിമബംഗാളില്‍ ഒരു ജൂനിയര്‍ ഡോക്ടറിന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രകളൊന്നും ചെയ്യാത്ത ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ഇയാളെ കൊല്‍ക്കത്ത ബെലെഗോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. രണ്ടാമത് ഡല്‍ഹിയാണ്. ഒമൈക്രോണ്‍ പടരുന്നത് കണക്കിലെടുത്ത് ജാഗ്രത കര്‍ക്കശമാക്കണെന്ന് കേന്ദ്രസര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT