ഫയല്‍ ചിത്രം 
India

രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു

പുതുതായി  കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 43 ആയി. ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 437 ആയി ഉയര്‍ന്നിട്ടുണ്ട്. 

പുതുതായി ഒമൈക്രോണ്‍ ബാധ കണ്ടെത്തിയവരില്‍ 11 പേര്‍ ജയ്പൂരിലാണ്. ആറുപേര്‍ അജ്മീരിലും മൂന്നുപേര്‍ ഉദയ്പൂര്‍ സ്വദേശികളുമാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്. മൂന്നുപേര്‍ക്ക് വിദേശയാത്രികരമായുള്ള സമ്പര്‍ക്കം വഴിയാണ് ഒമൈക്രോണ്‍ പിടിപെട്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

പശ്ചിമബംഗാളില്‍ ഒരു ജൂനിയര്‍ ഡോക്ടറിന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രകളൊന്നും ചെയ്യാത്ത ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ഇയാളെ കൊല്‍ക്കത്ത ബെലെഗോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. രണ്ടാമത് ഡല്‍ഹിയാണ്. ഒമൈക്രോണ്‍ പടരുന്നത് കണക്കിലെടുത്ത് ജാഗ്രത കര്‍ക്കശമാക്കണെന്ന് കേന്ദ്രസര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT