പ്രതീകാത്മക ചിത്രം 
India

ഏഴുദിവസത്തിനിടെ 22 ദുരൂഹ മരണം, ഭീതിയില്‍ ഒരു ഗ്രാമം; ഹോമത്തില്‍ അഭയം തേടി ഗ്രാമവാസികള്‍ 

ഹരിയാന റോത്തക്ക് ജില്ലയിലെ ഒരു ഗ്രാമം ഭീതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാന റോത്തക്ക് ജില്ലയിലെ ഒരു ഗ്രാമം ഭീതിയില്‍. ടിറ്റോലി ഗ്രാമത്തില്‍ ഏഴു ദിവസത്തിനിടെ 22 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് നാട്ടുകാരുടെ ആശങ്ക കൂട്ടുന്നത്.

എല്ലാവരും പനി വന്നാണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ 3000ലധികം പേരാണ് താമസിക്കുന്നത്.  ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണമെന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് കണ്ടുവന്നത്. മരിച്ച 22 പേരില്‍ നാലുപേര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരാണെന്നും നാട്ടുകാര്‍ പറയുന്നു.

വിവരം അറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്ത് മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും