ഡെറാഢൂൺ: ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയി. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ള 28 തീർഥാടകരും ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 30 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.
26 പേർ മരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നലെ രാത്രി ഡെറാഡൂണിലെത്തി പരിക്കേറ്റ് ചികിത്സയിലുള്ള ആളുകളുമായി സംസാരിച്ചു.
യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ പൊലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates