ശ്രീ വിഷ്ണു 
India

20 കിലോ ഭാരം ഉയർത്തി, വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് യുവാവ്; ദാരുണാന്ത്യം 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 27കാരനായ ശ്രീ വിഷ്ണു എന്ന യുവാവാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

മാതാപിതാക്കൾക്കും ഇരട്ട സഹോദരിമാർക്കും ഒപ്പം മധുരൈ തിരുവള്ളുവർ നഗറിൽ താമസിച്ചിരുന്ന വിഷ്ണു കമ്പ്യൂട്ടർ സർവീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. 24 വയസ്സുമുതൽ വർക്കൗട്ട് ശീലമാക്കിയിരുന്നു. "അവൻ രാത്രി 8.30 വരെ ജോലി ചെയ്ത് 9 മണിയോടെ വീട്ടിലെത്തും. അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിച്ച് ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല", അച്ഛൻ കമലേശ്വരൻ പറഞ്ഞു. 

ജൂൺ നാലാം തിയതിയാണ് സംഭവം. "വർക്കൗട്ടിനിടയിൽ ഞങ്ങൾ വിലക്കിയിട്ടും വിഷ്ണു പഴം കഴിച്ചു. അതിനുശേഷവും വ്യായാമം തുടർന്നു. 20 കിലോയാണ് ഉയർത്തിയത്. രണ്ട് വർഷത്തിലേറെയായി വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നവർ അത്രയം ഭാരം ഉയർത്തുന്നത് സാധാരണയാണ്. രാത്രി ഏകദേശം 10:15 ആയപ്പോൾ വർക്കൗട്ട് അവസാനിപ്പിച്ചു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. ഞങ്ങളോടെ സംസാരിച്ചുനിൽക്കെയാണ് അവൻ കുഴഞ്ഞുവീണത്. വീട്ടിൽ വിവരമറിയിച്ചശേഷം അവനെ ഞങ്ങൾ അശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു", ജിം ട്രെയ്നർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം സോണിയ ഗാന്ധി ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT