യുവാവ് ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍/പ്രതീകാത്മക ചിത്രം 
India

കാമുകി പിണങ്ങിപ്പോയി; 27കാരനായ എന്‍ജിനീയര്‍ ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ജീവനൊടുക്കി

കാമുകി ബന്ധം ഉപേക്ഷിച്ചതിന്റെ മനോവിഷമത്തില്‍ 27കാരന്‍ കഴുത്തുമുറിച്ച് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകി ബന്ധം ഉപേക്ഷിച്ചതിന്റെ മനോവിഷമത്തില്‍ 27കാരന്‍ കഴുത്തുമുറിച്ച് ജീവനൊടുക്കി. ആറു വര്‍ഷം മുന്‍പ് കോളജില്‍ പഠിക്കുന്ന സമയത്താണ് യുവതിയെ പരിചയപ്പെട്ടത്. എന്നാല്‍ നാലുമാസം മുന്‍പാണ് ഇരുവരും പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കാമാച്ചിപുരത്തിലാണ് സംഭവം. 27കാരനായ കാര്‍ത്തികേയനാണ് ജീവനൊടുക്കിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തികേയന്‍ കഴിഞ്ഞ മാസം മുതല്‍ ജോലിക്ക് എത്തിയിട്ടില്ല. യുവതി ബന്ധം ഉപേക്ഷിച്ചതില്‍ യുവാവ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്‍ജിനീയറിങ് ബിരുദ പഠനത്തിനിടെ ആറുവര്‍ഷം മുന്‍പാണ് യുവതിയെ കാര്‍ത്തികേയന്‍ പരിചയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നാലുമാസത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. യുവതി ബന്ധം ഉപേക്ഷിച്ചതോടെ, ഉറക്കഗുളിക കഴിക്കുന്നത് യുവാവ് ശീലമാക്കി. വെള്ളിയാഴ്ച രാത്രി അച്ഛനും മുതിര്‍ന്ന സഹോദരനുമായി വഴക്കിട്ടു. ഇരുവരെയും കാര്‍ത്തികേയന്‍ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.

തര്‍ക്കത്തിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കാര്‍ത്തികേയനെ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT