രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല 
India

ജയിലില്‍ രാംലീല നാടക ഒരുക്കങ്ങള്‍; രണ്ട് തടവുകാര്‍ ജയില്‍ ചാടി, മൂന്നാമന്‍ കയറിയ ഗോവണി ചതിച്ചു

രാംലീല നാടകത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന സമയം നോക്കി രക്ഷപ്പെടാനായിരുന്നു മൂന്നു പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലാ ജയിലില്‍ നിന്നും രക്ഷപെട്ട രണ്ട് തടവുകാര്‍ക്കൊപ്പം ജയില്‍ ചാടാന്‍ തുടങ്ങിയ പ്രതി ഗോവണി വീണതിനാല്‍ പിടിയില്‍. ഉത്തരാഖണ്ഡിലാണ് സംഭവം. ജയിലില്‍ രാംലീല പരിപാടിക്ക് ഒരാഴ്ച മുമ്പാണ് മൂവരും ജയില്‍ ചാടാന്‍ ആസൂത്രണം നടത്തിയത്. രാംലീല നാടകത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന സമയം നോക്കി രക്ഷപ്പെടാനായിരുന്നു മൂന്നു പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

രക്ഷപ്പെട്ട രണ്ട് തടവുകാരെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന പങ്കജ്, തട്ടിക്കൊണ്ടുപോകല്‍, മോചന ദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണത്തടവുകാരനായ രാംകുമാര്‍ ചൗഹാന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രി ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ ജയിലര്‍ പ്യാരേലാല്‍ ഉള്‍പ്പെടെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

രക്ഷപ്പെട്ട തടവുകാരെ പിടിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

രാംലീല നാടകം നടക്കുന്ന സമയത്ത് ഒരു തുണി ഉപയോഗിച്ച് രണ്ട് ഗോവണികള്‍ കൂട്ടിക്കെട്ടി മതിലിനോട് ചേര്‍ത്ത് വെച്ചു. പങ്കജും രാജ്കുമാറും ഈ ഗോവണിയിലൂടെ പുറത്ത് കടന്നു. എന്നാല്‍ മൂന്നാമത്തെ തടവുകാരന്‍ ചോട്ടു ഗോവണി കയറാന്‍ തുടങ്ങിയപ്പോള്‍ അത് വീഴുകയും രക്ഷപ്പെടാന്‍ കഴിയാതെ മതിലിനകത്തേയ്ക്ക് തന്നെ വീഴുകയുമായിരുന്നു. രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി പത്ത് സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT