അമിത് ഷാ എഎൻഐ
India

ഇന്ത്യ കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ; കരേ​ഗുട്ടയിൽ 31 മാവോയിസ്റ്റുകളെ കൊന്നു, സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

21 ദിവസം കൊണ്ടാണ് സുരക്ഷാ സേന ദൗത്യം പൂര്‍ത്തിയാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും 40 ആയുധങ്ങളും കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. ഒരു കാലത്ത് ചുവപ്പ് ഭീകരത വ്യാപിച്ച കരേഗുട്ട ഹില്‍സില്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ത്രിവര്‍ണ പതാക ഉയരുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിനകം മാവോയിസ്റ്റുകള്‍ ഇല്ലാത്ത ഇന്ത്യ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

21 ദിവസം കൊണ്ടാണ് സുരക്ഷാ സേന ദൗത്യം പൂര്‍ത്തിയാക്കിയത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും ഛത്തീസ്ഗസ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ജില്ലാ റിസര്‍വ് ഗാര്‍ഡും ഓപ്പറേഷനിന്റെ ഭാഗമായി. കൊല്ലപ്പെട്ടവരില്‍ 28 പേരെ തിരിച്ചറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT