വിശാഖപട്ടണം തുറമുഖത്തുണ്ടായ വന്‍ തീപിടിത്തം 
India

വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം; 35 ബോട്ടുകള്‍ കത്തിനശിച്ചു; വീഡിയോ

ബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയുണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വന്‍ തീപിടിത്തം. 35ബാട്ടുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍. 

ബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയുണ്ടാക്കി. ഒരു ബോട്ടില്‍ നിന്നും മറ്റു നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എങ്കിലും തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ആളപായം ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തീയണച്ചതെന്നും ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ എല്‍പിജി സിലിണ്ടറുകളും ലിറ്റര്‍ കണക്കിന് ഡീസല്‍ സൂക്ഷിച്ചതും തീ അതിവേഗം പടരാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിനശിച്ച ഓരോ ബോട്ടിനും 35 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വില വരും.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT