aircraft  എക്സ്
India

754 യാത്രാ വിമാനങ്ങളിൽ‌ 377ലും തകരാർ; വ്യോമയാന മേഖലയിൽ ​ഗുരുതര സുരക്ഷാ ആശങ്ക

പാർലമെന്ററി സമിതി റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് ​ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 യാത്രാ വിമാനങ്ങളിൽ 377ലും സാങ്കേതിക തകരാർ ആവർത്തിക്കപ്പെടുന്നതായി സമിതി കണ്ടെത്തി.

ഡിജിസിഎ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സുരക്ഷാ സംവിധാനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം നടപ്പാക്കണമെന്നു സമിതി ആവശ്യപ്പെട്ടു.

വിമാനങ്ങളിൽ വലിയ പങ്കും എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്സ്പ്രസിന്റേതുമാണ്. എയർ ഇന്ത്യയുടെ 166 വിമാനങ്ങൾ പരിശോധിച്ചു. അതിൽ 137 എണ്ണത്തിൽ ആവർത്തിക്കുന്ന തകരാറുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സ്ഥിരം പ്രശ്നങ്ങളാണ്. എയർ ഇന്ത്യയിൽ എതാണ്ട് 100 സുരക്ഷാ ലംഘനങ്ങളും കണ്ടെത്തി.

aircraft show defects: parliamentary panel has raised serious concerns India’s aviation safety framework

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് ആണവകേന്ദ്രം ആക്രമിച്ചു

ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് കാറ്റിന് സാധ്യത; കനത്ത ചൂട് തുടരും

മുക്ക് പണ്ടം പണയം വെച്ച് ഒന്നരലക്ഷം തട്ടി, ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പ്രായം തടസമില്ല, ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാം

'മുജ്തബ സ്വവര്‍ഗാനുരാഗി'; സിഐഎ വിവരം നല്‍കിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

SCROLL FOR NEXT