കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം 
India

പ്രാര്‍ഥനയോടെ ഒരു ഗ്രാമം; രക്ഷാപ്രവര്‍ത്തനം 39 മണിക്കൂര്‍ പിന്നിട്ടു;കുട്ടിയെ രക്ഷിക്കാന്‍ റോബോട്ടും 

രക്ഷാപ്രവര്‍ത്തനത്തിനായി ഗുജറാത്തില്‍നിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: മൂന്ന് ദിവസമായി കുഴല്‍ക്കിണറില്‍ വീണ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഗുജറാത്തില്‍നിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ ജന്‍ഗിര്‍ ചമ്പ ജില്ലയിലെ 80അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് പതിനൊന്ന് വയസുകാരനായ രാഹുല്‍ സാഹു വീണത്. 

വീടിന്റെ പിന്നില്‍ കളിക്കവേ വെള്ളിയാഴ്ചയാണു രാഹുല്‍ കിണറില്‍ വീണത്. ദേശീയ ദുരന്ത പ്രതികരണ സേനയിലെയും (എന്‍ഡിആര്‍എഫ്), സൈന്യത്തിലെയും അഞ്ഞൂറിലേറെ പേര്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 

കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനാണു ശ്രമം തുടരുന്നത്. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കുഴല്‍ക്കിണറില്‍ വെള്ളമുള്ളത് ആശങ്കയാണെങ്കിലും എന്‍ഡിആര്‍എഫ് അംഗങ്ങള്‍ വെള്ളം വറ്റിക്കുന്നത് ആശ്വാസകരമാണ്. 'ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുമുണ്ട്. പല സമയങ്ങളിലായി പഴവും ജൂസും വെള്ളവും നല്‍കി. ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പൈപ്പും സ്ഥാപിച്ചിതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT