പ്രതീകാത്മക ചിത്രം 
India

പണം തട്ടാനായി വ്യാജ റെയ്ഡ്: സിബിഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഭീകര സംഘടനകള്‍ക്കു പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഐടി കമ്പനിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐടി സ്ഥാപനത്തില്‍നിന്നു പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ നാല് സിബിഐ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഉദ്യോഗസ്ഥരെ ചണ്ഡിഗഢ് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ പിരിച്ചുവിടാന്‍ സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

സബ് ഇന്‍സ്‌പെക്ടര്‍മാരായ സുമിത് ഗുപ്ത, പ്രദീപ് റാണ, അങ്കൂര്‍ കുമാര്‍, അശോക് അഹ്ലാവത് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഭീകര സംഘടനകള്‍ക്കു പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഐടി കമ്പനിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്. 

സ്ഥാപനത്തില്‍ എത്തി റെയ്ഡ് തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു.പൊലീസ് എത്തിയപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരാണെന്നതിന്റെ രേഖകള്‍ ഇവര്‍ കാണിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. 

ഈ നാല് ഉദ്യോഗസ്ഥര്‍ക്കും ചണ്ഡിഗഢില്‍ ചുമതലയൊന്നുമില്ലെന്ന് സിബിഐ അറിയിച്ചു. സിബിഐയുടെ അറിവോടെയല്ല 'റെയ്‌ഡെ'ന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT