പ്രതീകാത്മക ചിത്രം 
India

ഭൂമി സംബന്ധിച്ച തര്‍ക്കം; ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; നാല് പേരെ വെടിവച്ച് കൊന്നു

ഫുര്‍ല ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. വനിതാ ഗ്രാമ മുഖ്യയുടെ ഭര്‍ത്താവടക്കമുള്ളവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ വെടിയേറ്റ് മരിച്ചു. ഗുരുദാസ്പുരിലാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ മരിച്ചത്. 

ഫുര്‍ല ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. വനിതാ ഗ്രാമ മുഖ്യയുടെ ഭര്‍ത്താവടക്കമുള്ളവരാണ് മരിച്ചത്.

ഫുര്‍ല ഗ്രാമത്തിലുള്ള സുഖ്‌രാജ് സിങ്, ഇയാളുടെ സുഹൃത്തുക്കളായ ജമാല്‍ സിങ്, നിഷാന്‍ സിങ് എന്നിവരാണ് മരിച്ചത്. എതിര്‍ സംഘത്തില്‍പ്പെട്ട ഒരാളും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

സുഖ്‌രാജ് സിങ് ബിയാസ് നദിക്ക് സമീപത്തെ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴാണ് സംഭവം. ഇവര്‍ ഇവിടെ എത്തിയ സമയത്ത് അടുത്ത ഗ്രാമമായ ദസൂയയില്‍ നിന്ന് നിര്‍മല്‍ സിങ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. 

ആക്രമണത്തിനിടെ ഇരു സംഘവും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT