India

40ലധികം കോവിഡ് രോഗികളെ കാണാനില്ല, ഫോണ്‍ നമ്പറും മേല്‍വിലാസവും തെറ്റെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; യുപിയിലെ ഗാസിപൂര്‍ ജില്ല മുള്‍മുനയില്‍

അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 40ലധികം കോവിഡ് രോഗികളെ കാണാനില്ല. സ്രവ പരിശോധനയുടെ സമയത്ത് തെറ്റായ ഫോണ്‍ നമ്പറുകളും മേല്‍വിലാസവും നല്‍കിയ ഇവരെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നതായി ഗാസിപൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് സംഭവം. അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരം. കോവിഡ് സ്ഥിരീകരിച്ച 42 രോഗികളെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുകയാണ്. ഇവര്‍ സ്രവ പരിശോധനയ്ക്കിടെ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുകളുമാണ് നല്‍കിയത്. ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

42 രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടത്. ഇതില്‍ ചിലരെ 15 ദിവസമായി കാണാനില്ല. ഇവര്‍ ആരും തന്നെ ആശുപത്രികളിലോ, വീടുകളില്‍ നിരീക്ഷണത്തിലോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഗാസിപൂര്‍ ജില്ലയില്‍ 505 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി