ഫയൽ ചിത്രം 
India

ബ്രിട്ടണില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്, ജാഗ്രത; അതിവേഗ വൈറസാണോ എന്ന് അറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക്

ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ അതിവേഗ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. അതിനാല്‍ ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. അതുവരെ ഇവര്‍ ക്വാറന്റൈന്‍ സെന്ററില്‍ കഴിയും.

ബ്രിട്ടണില്‍ നിന്ന് 266 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. പുതിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബ്രിട്ടണില്‍ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 വരെയാണ് നിരോധനം. ചൊവ്വാഴ്ച രാത്രിക്കകം ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനയാത്രക്കാര്‍ക്കാണ് ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT