പ്രതീകാത്മക ചിത്രം 
India

50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം

50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: വ്യാപാരികള്‍ വളരെ കുറഞ്ഞ വില നല്‍കാന്‍ തയാറായതില്‍ മനംനൊന്ത് ഒരേക്കര്‍ കൃഷിയിടത്തിലെ കാബേജ് വിളവ് ഉഴുതുമറിച്ചു കളഞ്ഞ് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ ഒമേര്‍ഗയിലെ ഉമാജി ചവാന്‍ എന്ന കര്‍ഷകനാണ് വിളവെടുക്കാന്‍ പാകമായ കൃഷി ഉഴുതു മറിച്ചത്.

തൊട്ടടുത്ത ചന്തയിലേക്കു കൊണ്ടുപോയ വിളവിന് വളരെ കുറഞ്ഞ വിലയാണ് വ്യാപാരികള്‍ നല്‍കാന്‍ തയാറായതെന്ന് ഉമാജി പറഞ്ഞു. അന്‍പതു കിലോ കാബേജിന് ഇരുപതു രൂപയാണ് വ്യാപാരികള്‍ വാഗ്ദാം ചെയ്തത്. സാധാരണ ലഭിക്കുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണിത്. കൃഷി ഉഴുതു മറിച്ചു കളയുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഉമാജി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ നീക്കമാണ് ഇതില്‍ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന ഒരു മേഖല. ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ഒമേര്‍ഗയിലെ വിപണിയില്‍ എത്തിച്ചപ്പോഴാണ് വ്യാപാരികള്‍ ഇരുപതു രൂപ നല്‍കാമെന്നു പറഞ്ഞതെന്ന് ഉമാജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

''സോളാപൂരിലെ ഹൈദരാബാദിലോ എത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. എന്നാല്‍ സോളാപൂര്‍ നൂറു കിലോമീറ്റര്‍ അകലെയാണ്, ഹൈദരാബാദ് ഇരുന്നൂറു കിലോമീറ്ററും. ലോക്ക് ഡൗണില്‍ അതൊ ന്നും നടക്കില്ല''- ഉമാജി പറഞ്ഞു.

ഒരു ലക്ഷം രൂപ ചെലവിട്ടാണ് കൃഷിയിറക്കിയത്. ഈ വിലയ്ക്കു വിറ്റാല്‍ അഞ്ചിലൊന്നു പോലും കിട്ടില്ല- കര്‍ഷകന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT