India

60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍

60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ്. വീടിന് ചുറ്റുമായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും ഡിഐജി ശലഭ് മധുര്‍ വ്യക്തമാക്കി. 

ബുല്‍ഗര്‍ഹിയിലുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം 60 ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇവര്‍ രണ്ട് സംഘങ്ങളായി 12 മണിക്കൂര്‍ മാറി മാറി കാവല്‍ നില്‍ക്കും. നിരീക്ഷണത്തിനായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടിലേക്ക് പുറത്ത് നിന്ന് ആരു സന്ദര്‍ശനത്തിന് വന്നാലും പേര് രജിസ്റ്റര്‍ ചെയ്യണം. പേരും മറ്റു വിവരങ്ങളും പൊലീസ് രേഖപ്പെടുത്തുമെന്നും ഹാഥ്‌രസ് എസ്പി വിനീത് ജയ്‌സ്വാള്‍ പറഞ്ഞു. കുടുംബത്തിലെ ഓരോ വ്യക്തിക്കും രണ്ട് വീതം സുരക്ഷാ ജീവനക്കാരുണ്ടാകും. കൂടാതെ അഗ്നിശമന സേനംഗങ്ങളും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ജീവനക്കാരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പ്രധാന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങളേയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 14 നാണ് ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി തന്നെ പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT