India

700 വര്‍ഷം പഴക്കമുള്ള വിഗ്രഹം മോഷ്ടിച്ച് പൂജാരി വീടിന്റെ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ചു; നൂറ് വര്‍ഷത്തിന് ശേഷം കണ്ടെത്തി

700 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് 1915 ല്‍ കാണാതായത്

സമകാലിക മലയാളം ഡെസ്ക്

മധുര; നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തില്‍ നിന്ന് കാണാതായ വിഗ്രഹം പഴയൊരു വീടിന്റെ ഭിത്തിയില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് മധുരയിലെ മെലൂരിലുള്ള അമ്പലത്തിലെ 700 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് 1915 ല്‍ കാണാതായത്. വീട് പൊളിക്കുന്നതിനിടെ വീടിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. 

അമ്പലത്തിലെ പൂജാരികളില്‍ ഒരാളായ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് ഒളിപ്പിക്കുകയായിരുന്നു. 1.5 അടി നീളമുള്ള ദ്രൗപതി അമ്മന്‍ വിഗ്രഹമാണ് ഞായറാഴ് പൊലീസ് കണ്ടെടുത്തത്. വിഗ്രഹം അമ്പലത്തിന് കൈമാറി. ക്ഷേത്രത്തില്‍ ഉത്സവം നടക്കാനിരിക്കെയാണ് വിഗ്രഹം കണ്ടെത്തുന്നത്. നാഗൈകട സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് 800 വര്‍ഷത്തോളം പഴക്കമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT