മിറാം തരോണ്‍, ഫോട്ടോ: ട്വിറ്റർ 
India

ചൈനീസ് പട്ടാളം മകനെ ചവിട്ടി, ഷോക്കടിപ്പിച്ചു, കണ്ണ് മൂടിക്കെട്ടി; മര്‍ദ്ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍

അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരന്‍ മിറാം തരോണിന് മര്‍ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരന്‍ മിറാം തരോണിന് മര്‍ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍. ചൈനീസ് കസ്റ്റഡിയിലിരിക്കെ, മകന്റെ പിന്നില്‍ ചവിട്ടുകയും നേരിയ തോതില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് ഒപാങ് തരോണ്‍ പറയുന്നു. സംഭവത്തിന്റെ ആഘാതത്തിലാണ് കുട്ടിയെന്നും പിതാവ് പറഞ്ഞു. 

ചൈനീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ കണ്ണ് മൂടിക്കെട്ടിയും കൈകള്‍ ബന്ദിച്ച അവസ്ഥയിലുമായിരുന്നു. ഭക്ഷണസമയത്തും കൈമാറുന്നതിന് മുന്‍പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ച് മാറ്റിയത്. എന്നാല്‍ തന്റെ മകന് അവര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കിയെന്നും ഒപാങ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് തരോണ്‍ തിരിച്ച് കുടുംബത്തോടൊപ്പം ചേര്‍ന്നത്. ജനുവരി 18ന് ലങ്താ ജോര്‍ മേഖലയില്‍ വെച്ചാണ് തരോണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയത്. 27ന്  വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം ചൈനീസ് സൈന്യം തരോണിനെ ഇന്ത്യയ്ക്ക് കൈമാറി. ഗ്രാമത്തില്‍ തിരിച്ചെത്തിയ മിറാമിനെ ഗ്രാമവാസികളും പ്രാദേശിക ഭരണകൂടവും സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT