മിറാം തരോണ്‍, ഫോട്ടോ: ട്വിറ്റർ 
India

ചൈനീസ് പട്ടാളം മകനെ ചവിട്ടി, ഷോക്കടിപ്പിച്ചു, കണ്ണ് മൂടിക്കെട്ടി; മര്‍ദ്ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍

അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരന്‍ മിറാം തരോണിന് മര്‍ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരന്‍ മിറാം തരോണിന് മര്‍ദനമേറ്റതായി പിതാവിന്റെ വെളിപ്പെടുത്തല്‍. ചൈനീസ് കസ്റ്റഡിയിലിരിക്കെ, മകന്റെ പിന്നില്‍ ചവിട്ടുകയും നേരിയ തോതില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് ഒപാങ് തരോണ്‍ പറയുന്നു. സംഭവത്തിന്റെ ആഘാതത്തിലാണ് കുട്ടിയെന്നും പിതാവ് പറഞ്ഞു. 

ചൈനീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ കണ്ണ് മൂടിക്കെട്ടിയും കൈകള്‍ ബന്ദിച്ച അവസ്ഥയിലുമായിരുന്നു. ഭക്ഷണസമയത്തും കൈമാറുന്നതിന് മുന്‍പും മാത്രമാണ് കൈയിലെ കെട്ട് അഴിച്ച് മാറ്റിയത്. എന്നാല്‍ തന്റെ മകന് അവര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കിയെന്നും ഒപാങ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് തരോണ്‍ തിരിച്ച് കുടുംബത്തോടൊപ്പം ചേര്‍ന്നത്. ജനുവരി 18ന് ലങ്താ ജോര്‍ മേഖലയില്‍ വെച്ചാണ് തരോണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയത്. 27ന്  വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം ചൈനീസ് സൈന്യം തരോണിനെ ഇന്ത്യയ്ക്ക് കൈമാറി. ഗ്രാമത്തില്‍ തിരിച്ചെത്തിയ മിറാമിനെ ഗ്രാമവാസികളും പ്രാദേശിക ഭരണകൂടവും സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT