അഫ്ഗാനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവര്‍ / ഫയല്‍ ചിത്രം 
India

അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു ; 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു

സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത സൂചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. ദോഹയില്‍ നിന്നാണ്  ഇവരെ രാജ്യത്തെത്തിച്ചത്. 

കാബൂളില്‍ നിന്നും അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ ദോഹയിലെത്തിച്ച് അവിടെ നിന്നും രാജ്യത്തെത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ 392 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അഫ്ഗാനു പുറമെ, ഖത്തര്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്. 

ഇവരില്‍ ഇന്ത്യാക്കാര്‍ക്ക് പുറമെ, മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാള്‍, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേര്‍ ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്. 

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലേക്ക് എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത സൂചിപ്പിച്ചു. 

അതേസമയം അഫ്ഗാനില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തിയ ടി സര്‍ക്കാര്‍ എന്നയാള്‍ പറഞ്ഞു. ഏതുസമയവും യാത്ര പുറപ്പെടാന്‍ സജ്ജമായിരിക്കാന്‍ ഇന്ത്യന്‍ എംബസി, ഓഗസ്റ്റ് 14 ന് മുമ്പു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT