പ്രതീകാത്മക ചിത്രം 
India

മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു, 23കാരനെ കുത്തിക്കൊന്നു; പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ 600 കിലോമീറ്റര്‍ 'ചെയ്‌സ്'

രാജ്യതലസ്ഥാനത്ത് മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുന്‍കാമുകിയെ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. യുപിയില്‍ ആറു ജില്ലകളിലായി 600 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

മംഗോള്‍പുരിയില്‍ കഴിഞ്ഞദിവസമാണ് കൊലപാതകം നടന്നത്. പാര്‍ക്കില്‍ വച്ച് 23കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുന്നതും കണ്ടതായി ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കാന്‍പൂര്‍ സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാന്‍പൂരിലെത്തിയ പൊലീസ് സംഘം പ്രതികളില്‍ ഒരാളുടെ അച്ഛനോട് മകനെ കുറിച്ച് ചോദിച്ചു. മകന്‍ കാന്‍പൂരില്‍ വന്നിട്ടില്ല എന്നാണ് അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയത്. 

തുടര്‍ന്ന്് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ ഡല്‍ഹിയില്‍ ചികിത്സ തേടിയതായും ഉത്തര്‍പ്രദേശില്‍ അവര്‍ ഉള്ളതായും വിവരം ലഭിച്ചു. പ്രതികളുടെ ബന്ധുക്കളില്‍ ഒരാളില്‍ നിന്ന് സാമ്പത്തിക സഹായം തേടിയതായും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചലിന് ഒടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഡല്‍ഹിയിലേക്ക് പ്രതികള്‍ ബസ് കയറിപ്പോയതായാണ് അവസാനം ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിനെ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. മുന്‍കാമുകിയുമായി 23കാരന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT