Amit Shah X
India

എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്നു തന്നെ അവരെ പുറത്താക്കും: അമിത് ഷാ

എസ്‌ഐആര്‍ വഴി 63.66 ലക്ഷം വോട്ടര്‍മാരെയാണ് ബംഗാളില്‍ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയ പട്ടികയില്‍ ഉള്‍പ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തു നിന്നു തന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ 'പരിവര്‍ത്തന്‍ യാത്ര'യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത്ഷാ. വര്‍ഷങ്ങളായി നുഴഞ്ഞുകയറ്റം നടക്കുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും അമിത് ഷാ ആരോപിച്ചു.

ബിജെപി വന്നാല്‍ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കും. എസ്‌ഐആര്‍ വഴി 63.66 ലക്ഷം വോട്ടര്‍മാരെയാണ് ബംഗാളില്‍ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബംഗാളിലുള്ള ഹിന്ദുക്കളായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വര്‍ഗമാണ് ബംഗാള്‍. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നാടുകടത്തുന്ന അസം മോഡല്‍ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പറഞ്ഞു. മാള്‍ഡ ജില്ലയില്‍ പരിവര്‍ത്തന്‍ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു നിതിന്‍.

Amit Shah in Bengal: Union Home Minister Amit Shah stated that only the names of infiltrators have been removed through the Special Intensive Revision (SIR) of the voter list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ സംഘര്‍ഷം: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ, എല്‍പിജിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, റിപ്പോര്‍ട്ട്

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാന് എതിരെ സൈനിക താവളങ്ങള്‍ വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

'ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്, ഒരു മജീഷ്യനാണ് രജനി സാർ'; സുരാജ് വെഞ്ഞാറമൂട്

'കാരവനിലിരുന്നത് കരഞ്ഞ് നിലവിളിച്ച് വരലക്ഷ്മി; ശരത് വഴങ്ങിയില്ല, അവളെ ടോര്‍ച്ചര്‍ ചെയ്തു': രാധിക ശര്തകുമാര്‍

SCROLL FOR NEXT