ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച എട്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഹരിയാന സംസ്ഥാനക്കാരായ എട്ടുപേരെയാണ് സിബിഐ പിടികൂടിയത്.
യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം വലിയ തുക വാങ്ങി പരീക്ഷ എഴുതാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പുനല്‍കിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തിയാണ് പ്രതികള്‍ ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കൃത്രിമം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. വിദ്യാര്‍ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ കഴിയുന്നവിധം ഫോട്ടോകള്‍ ഇവര്‍ മോര്‍ഫ് ചെയ്തതായും സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates