അതിഷി മെർലേന, അരവിന്ദ് കെജരിവാൾ  പിടിഐ
India

സര്‍ക്കാര്‍ ഭരണ നിര്‍വഹണം അതിഷിക്ക്, പാര്‍ട്ടി നിയന്ത്രണം സന്ദീപ് പഥക്കിന്; ചുമതലകള്‍ കൈമാറി കെജരിവാള്‍

സുനിത കെജരിവാള്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. സര്‍ക്കാര്‍ ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് നല്‍കിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യനയക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ജയിലിലേക്ക് മടങ്ങുന്നത് കണക്കിലെടുത്താണ് പാര്‍ട്ടി, സര്‍ക്കാര്‍ ചുമതലകള്‍ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്. സുനിത കെജരിവാള്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനും ചുമതലകളൊന്നും നല്‍കിയിട്ടില്ല.

സ്വാതി മലിവാള്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് നാണക്കേടായി എന്ന് സഞ്ജയ് സിങ് വിമര്‍ശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ജയിലിരുന്ന് കെജരിവാള്‍ ഭരണം നടത്തുന്നുവെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

SCROLL FOR NEXT