കുത്തബ് മിനാർ 
India

കുത്തബ്മിനാര്‍ ആരാധനാലയമല്ല; വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കാനാവില്ല; ആര്‍ക്കിയോളജിക്കല്‍ സര്‍വെ കോടതിയില്‍

കുത്തബ്മിനാര്‍ ഒരു ആരാധനാലയമല്ലെന്നും സ്മാരകത്തിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുത്തബ്മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു- ജൈന വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ). സമുച്ചയത്തില്‍ ആരാധന നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് ഒരുവിഭാഗം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എഎസ്‌ഐ നിലപാട് അറിയിച്ചത്. 

കുത്തബ്മിനാര്‍ ഒരു ആരാധനാലയമല്ലെന്നും സ്മാരകത്തിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറ്റൊരു മന്ദിരം തകര്‍ത്ത സ്ഥലത്താണ് കുത്തബ്മിനാര്‍ നിര്‍മ്മിച്ചതെന്ന വാദത്തിന് ഒരു തെളിവുമില്ല. സ്മാരകത്തിലെ തൂണുകള്‍ പുറത്തുനിന്നുകൊണ്ടുവന്നതാണോ, അവിടെയുള്ളതാണോ എന്നുള്ളതിനും ഒരു തെളിവുമില്ല. 1914 മുതല്‍ കുത്തബ്മിനാര്‍ ഒരു സംരക്ഷിതസ്മാരകമാണ്. അതിന്റെ ഘടനയില്‍ ഇപ്പോള്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.

ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍ കോടതിയെ അറിയിച്ചു. ഒരു ദേവനെ നശിപ്പിച്ചാല്‍ അതിന്റെ ദൈവികതയോ പവിത്രതയോ നഷ്ടപ്പെടില്ലെന്നും സമുച്ചയത്തില്‍ വിഗ്രഹങ്ങളുണ്ട്, വിഗ്രഹങ്ങള്‍ സംരക്ഷിക്കാന്‍ ഈ കോടതി നേരത്തെ ഉത്തരവിട്ടിട്ടതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ജൂണ്‍ 9ന് വിധി പറയുമെന്ന് ഡല്‍ഹിയിലെ സാകേത് കോടതി അറിയിച്ചു. ഹര്‍ജിക്കാരോട് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT