രാഹുല്‍ ഗാന്ധി ട്വിറ്റര്‍
India

'നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്'; തെലങ്കാനയിലെ ജാതി സെന്‍സസിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

എല്ലാ വിഭാഗങ്ങളുടേയും തുല്യ പങ്കാളിത്തം ലഭിക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലങ്കാനയില്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സര്‍ക്കാരും ചെയ്തിരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും തുല്യ പങ്കാളിത്തം ലഭിക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജാതി സെന്‍സസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. കാരണം ഒരു സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അറിയാതെ ശരിയായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് അസാധ്യമാണ്. രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ജാതി സെന്‍സസ് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തതുപോലെ തെലങ്കാന സര്‍ക്കാര്‍ ഉടന്‍ ജാതി സെന്‍സസ് നടത്തുമെന്ന് റെഡ്ഡി ശനിയാഴ്ച പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ഗോത്രക്ഷേമ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗം ചേര്‍ന്ന റെഡ്ഡി ജാതി സെന്‍സസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

SCROLL FOR NEXT