ഹൈദരാബാദിലെ കെമിക്കൽ ​ഗോഡൗണിൽ തീപിടിച്ചപ്പോൾ, എഎൻഐ 
India

കാറില്‍ നിന്ന് 'തീപ്പൊരി'; ഹൈദരാബാദില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍തീപിടിത്തം, ഏഴുപേര്‍ മരിച്ചു- വീഡിയോ

തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ് ബസര്‍ഘട്ടില്‍ നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ കെമിക്കല്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കടേശ്വര്‍ റാവു പറഞ്ഞു. 

തീപ്പൊരി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടരുകയായിരുന്നു. താഴത്തെ നിലയിലാണ് കാര്‍ നന്നാക്കിയിരുന്നത്. ഇവിടെ നിന്നുള്ള തീപ്പൊരിയാണ് വന്‍തീപിടിത്തത്തിന് കാരണമായത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പകളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടര്‍ന്ന തീ മറ്റു നിലകളിലേക്ക് വ്യാപിച്ചു. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെയും സ്ത്രീകളെയും രക്ഷിച്ചു. പുറത്ത് നിന്ന് ഏണി വച്ചാണ് ഇവരെ രക്ഷിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT