ഐഎംഎഫ് 
India

പാകിസ്ഥാന് പണം, ഭീകരതയ്ക്കുള്ള സ്പോൺസർഷിപ്പ്; ഐഎംഎഫിനെ വിമർശിച്ച് ഇന്ത്യ, മുന്നറിയിപ്പ്

അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിനു പണം നൽകുന്നതിനു തുല്ല്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐഎംഎഫ്) പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ. പാകിസ്ഥാന് പണം നൽകുന്നത് അതിർത്തി കടന്നുള്ള ഭീകരതയുടെ സ്പോൺസർഷിപ്പിനു പണം നൽകുന്നതിനു തുല്ല്യമാണെന്നു വ്യക്തമാക്കി വോട്ടെടുപ്പിൽ നിന്നു ഇന്ത്യ വിട്ടു നിന്നു. ആ​ഗോള സമൂഹത്തിനു അപകടകരമായ സന്ദേശം നൽകുന്നതാണ് സഹായമെന്നും ഇന്ത്യ ശക്തമായ നിലപാട് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് ധനസഹായം നൽകുന്നത് ഐഎംഎഫ് പരി​ശോധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ വിമർശനം. ഇതിന്റെ റിവ്യൂ പരി​ഗണനയിലാണ്.

ഐഎംഎഫിലെ സജീവ അം​ഗമെന്ന നിലയിൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോ​ഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നു ഇന്ത്യ വ്യക്തമാക്കി.

ഭീകരവാദത്തിനു പണം ദുരുപയോ​ഗം ചെയ്യുന്നതു തടയാനായി രാജ്യന്തരതലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കർമ സമിതിയുടെ ​ഗ്രേ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തിപ്പെടുത്തുന്നതായാണ് വിവരം.

ജമ്മു കശ്മീരിലേക്ക് അനധികൃതമായി ധാരാളം പണം ഒഴുകുന്നുണ്ട്. ഇതു തടയുക ലക്ഷ്യമാണെന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT