India

ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുത്; ആണായാലും പെണ്ണായാലും അനുഭവിക്കും; ഭീഷണിയുമായി ബജ്‌റംഗദള്‍

അവരുടെ ആഘോഷങ്ങളില്‍ നമ്മള്‍ എന്തിന് പങ്കെടുക്കണം - ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളില്‍ പോകരുത്

Author : സമകാലിക മലയാളം ഡെസ്ക്

സില്‍ച്ചാര്‍: ക്രിസ്മസ് ദിവസം പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ തല്ലിയോടിക്കുമെന്ന ഭീഷണിയുമായി ബജ്‌റംഗദള്‍ നേതാവ്. ബജ്‌റംഗദള്‍ കച്ചാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിതുനാഥാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുതെന്നും പോയാല്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നം അദ്ദേഹം പറഞ്ഞു. കച്ചാറിലെ പാര്‍ട്ടിപരിപാടിക്കിടെയായിരുന്നു വിവാദപ്രസംഗം. 

കച്ചര്‍ ജില്ലയിലെ ഏതെങ്കിലും ഹിന്ദു ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ ആണായാലും പെണ്ണായാലും അനന്തരഫലം അനുഭവിക്കേണ്ടി വരും. അവരുടെ ആഘോഷങ്ങളില്‍ നമ്മള്‍ എന്തിന് പങ്കെടുക്കണം. ഷില്ലോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അവര്‍ പൂട്ടിയിട്ടു. ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളില്‍ പോകരുത്. ഇക്കാര്യം നമ്മള്‍ ഉറപ്പ് വരുത്തണമെന്നും  ബജ്‌റംദ്ഗള്‍ നേതാവ് പറഞ്ഞു.

അതേസമയം ബജ്‌റംഗദള്‍ നേതാവിന്റെ പ്രകോപന പ്രസംഗത്തെ കുറിച്ച അന്വേഷിക്കാന്‍ കച്ചാര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടം ഇക്കാര്യം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT