മെട്രോയില്‍ ഹൃദയം കൊണ്ടുപോകുന്നു 
India

ഹൃദയവുമായി പാഞ്ഞ് നമ്മ മെട്രോ; പുതുജീവന്‍; അവയവ കൈമാറ്റം ഇതുരണ്ടാം തവണ

നേരത്തെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കരള്‍ എത്തിച്ച് മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് തടസമായില്ല. ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി ഹൃദയം യഥാസമയം എത്തിക്കുന്നതിന് അവര്‍ക്ക് തുണയായത് നമ്മ മെട്രോയാണ്. നേരത്തെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കരള്‍ എത്തിച്ച് മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

സെപ്റ്റംബര്‍ 11 രാത്രിയാണ്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഹൃദയം യശ്വന്ത്പുരില്‍ നിന്ന് സൗത്ത് എന്‍ഡ് സര്‍ക്കിളിലുള്ള അപ്പോളോ ആശുപത്രിയില്‍ വെറും 20 മിനിറ്റിനുള്ളില്‍ എത്തിച്ചത്. ഈ കരുതല്‍ യാത്ര ഏകോപനത്തിന്റെയും സംഘാടനത്തിന്റെയും മികച്ച മാതൃകയായി. മെട്രോ കോച്ചില്‍ സുരക്ഷാ ജീവനക്കാരും ആവശ്യമായ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

യശ്വന്ത്പുരിലെ സ്പര്‍ശ് ആശുപത്രിയില്‍ നിന്ന് ഹൃദയം ആംബുലന്‍സില്‍ യശ്വന്ത്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് മെട്രോയില്‍ യാത്ര തുടര്‍ന്നു. സൗത്ത് എന്‍ഡ് സര്‍ക്കിള്‍ സ്റ്റേഷനില്‍ ഇറക്കിയ ശേഷം, മറ്റൊരു ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ പൊതുഗതാഗതം ഉപയോഗിച്ച് എങ്ങനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നത് നമ്മ മെട്രോ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ സമയമായതുകൊണ്ടാണ് ഹൃദയം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തെരഞ്ഞെടുത്തത്.

Bengaluru Metro facilitated another human organ transport, moving a live heart from Yeswantpur to Mantri Square Sampige Road in 20 mins across 7 stations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT