പ്രതീകാത്മക ചിത്രം 
India

ബിസിനസില്‍ ഒന്നരക്കോടിയുടെ നഷ്ടം വരുത്തി; അച്ഛന്‍ മകനെ തീ കൊളുത്തി; ഗുരുതരം

കര്‍ണാടകയിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്ര കുമാര്‍ (55) ആണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബിസിനസ് ശരിയായ രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് അച്ഛന്‍ മകനെ തീ കൊളുത്തി. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ മകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റു. 

കര്‍ണാടകയിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്ര കുമാര്‍ (55) ആണ് അറസ്റ്റിലായത്. ഇയാളുടെ മകന്‍ 25കാരനായ അര്‍പിത് സേതിയക്കാണ് പൊള്ളലേറ്റത്. 

പെയിന്റ് ഫാബ്രിക്കേഷന്‍ ബിസിനസാണ് സുരേന്ദ്ര നടത്തുന്നത്. അച്ഛനെ സഹായിക്കാനായി അര്‍പിതും ബിസിനസില്‍ പങ്കാളിയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഒന്നര കോടി രൂപയുടെ നഷ്ടം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് പിതാവ് തീ കൊളുത്തിയത്. 

അക്കൗണ്ട് വിവരങ്ങള്‍ തന്നെ കാണിക്കണമെന്ന് സുരേന്ദ്ര ആവശ്യപ്പെട്ടപ്പോള്‍ അര്‍പിത് ഇത് തള്ളിക്കളഞ്ഞു. ഇതോടെ പ്രകോപിതനായ സുരേന്ദ്ര തിന്നര്‍ അര്‍പിതിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ തൊട്ടടുത്ത തെരുവിലൂടെ സഹായം തേടി ഓടിയ അര്‍പിതിന് അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT