പ്രതീകാത്മക ചിത്രം 
India

'അച്ഛനെ പാഠം പഠിപ്പിക്കണം', കുട്ടിയെ തട്ടിക്കൊണ്ടുപോയി 14ദിവസം തടവില്‍ പാര്‍പ്പിച്ചു; പൂജാരി പിടിയില്‍ 

ബിഹാറില്‍ അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ പൂജാരി തട്ടിക്കൊണ്ടുപോയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ പൂജാരി തട്ടിക്കൊണ്ടുപോയതായി പരാതി. പതിനാലുദിവസമാണ് ഇയാള്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചത്. പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെഗുസരായിലെ ക്ഷേത്ര പൂജാരിയാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതി എവിടേന്ന് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ശ്രാവസ്തി ജില്ലയിലെ ഗ്രാമത്തിലാണ് കുട്ടിയെ പൂജാരി തടവില്‍ വച്ചിരുന്നത്. ക്ഷേത്രത്തിന് സമീപം കുട്ടിയുടെ അച്ഛന്‍ ഒരു ചായക്കട നടത്തിവരികയാണ്. അടുത്തിടെ കുട്ടിയുടെ അച്ഛനുമായി പൂജാരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അച്ഛനെ പാഠം പഠിപ്പിക്കാന്‍ കുട്ടിയെ പൂജാരി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT