ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കോട്ടയം സ്വദേശി ജെസ്സി ജോർജ് ആണ് ഭാര്യ. മൂന്ന് പതിറ്റാണ്ടിലേറെ ബിഹാറിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു സുശീൽ കുമാർ മോദി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ കുമാർ മോദി. പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയിലും നിയമ നിർമ്മാണ കൗൺലിലും അംഗമായിരുന്നിട്ടുണ്ട്. 2005–2013 കാലത്തും 2017–2020 കാലത്തുമായി 11 വർഷം ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു.
രാജ്യസഭാ കാലാവധി അവസാനിച്ചതിനു ശേഷം ബിജെപി വീണ്ടും സീറ്റ് നൽകിയിരുന്നില്ല. അതിനാൽ ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. സുശീൽ കുമാർ മോദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിയവർ അനുശോചിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates