മഹുവ മൊയ്ത്ര/ഫയല്‍ 
India

മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക്

പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പ്രസംഗിക്കാന്‍ മഹുവ പണം വാങ്ങിയെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതി. 

പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെയെുള്ള ഏത് ആരോപണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹുവ പ്രതികരിച്ചിരുന്നു. അദാനിയെയും ചോദ്യം ചെയ്യണമെന്നും മഹുവ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. 

ഹിരാനന്ദാനി ഗ്രൂപ്പും ആരോപണം നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ ബിസിനസില്ല, ഞങ്ങളുടെ ഗ്രൂപ്പ് എല്ലായ്‌പ്പോഴും രാജ്യതാല്‍പ്പര്യത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഹിരാനന്ദാനി ഗ്രൂപ്പ് ഇതിനോടകം വ്യക്തമാക്കി്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെന്നും സമ്മാനമായി 2 കോടി രൂപയുടെ ചെക്കും വിലകൂടിയ ഐഫോണും ഹിരാനന്ദാനി നല്‍കിയിട്ടുണ്ടെന്നുമാണ് മഹുവക്കെതിരെയുള്ള പരാതിയിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT