മായാവതി, സുഖ്ബിര്‍ സിങ് ബാദല്‍ 
India

ബിജെപിയുടെ സീറ്റുകള്‍ ബിഎസ്പിക്ക്; പഞ്ചാബില്‍ പുതിയ സഖ്യവുമായി അകാലി ദള്‍

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ അകാലിദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശിരോമണി അകാലി ദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ സുഖ്ബിര്‍ സിങ് ബാദല്‍ പാര്‍ട്ടിയെ നയിക്കും. 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുളളത്. അകാലിദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കും. നേരത്തെ ബിജെപിക്ക് നല്‍കിയിരുന്ന സീറ്റുകളില്‍ ബിഎസ്പിയായിരിക്കും മത്സരിക്കുക. 

'പഞ്ചാബ് രാഷ്ട്രീയത്തില്‍ ഇത് പുതിയ ദിനമാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന തെിരഞ്ഞെടുപ്പുകളിലും അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കും.' സുഖ്ബിര്‍ സിങ് ബാദല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കുന്നത്. 1996ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 13ല്‍ 11 സീറ്റുകളിലും സഖ്യം വിജയിച്ചു. മത്സരിച്ച 3 സീറ്റുകളിലും  അന്ന് ബിഎസ്പി ജയിച്ചപ്പോള്‍ പത്തുസീറ്റുകളില്‍ എട്ടെണ്ണത്തില്‍ അകാലിദളും വിജയം കരസ്ഥമാക്കി. സംസ്ഥാനത്ത് 31 ശതമാനം ദളിത് വോട്ടുകള്‍ ബിഎസ്പിക്കുണ്ട്. പഞ്ചാബിലെ ജനസംഖ്യയുടെ 40 ശതമാനം ദളിതരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT