സി കെ രാമമൂർത്തി/ പിടിഐ 
India

ഉദ്വേഗങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ജയന​ഗറിൽ ബിജെപിക്ക് വിജയം; 16 വോട്ടിന്റെ ഭൂരിപക്ഷം

ആദ്യം കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 160 വോട്ടുകള്‍ക്ക് വിജയിച്ചു എന്നാണ് പ്രഖ്യാപിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. റീ കൗണ്ടിങ്ങിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. 16 വോട്ടിന് ബിജെപിയുടെ സി കെ രാമമൂര്‍ത്തി വിജയിച്ചത്. 

ഇവിടെ ആദ്യം കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 160 വോട്ടുകള്‍ക്ക് വിജയിച്ചു എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തി. ഇതിനിടെ ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയും മുന്‍മന്ത്രി ആര്‍ അശോകും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുകയും, റീ കൗണ്ടിങ് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 

പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. റീകൗണ്ടിങ്ങില്‍ നേരത്തെ എണ്ണാതിരുന്ന 170 ഓളം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി. ഇതേത്തുടര്‍ന്ന് ഡി കെ ശിവകുമാറും സഹോദരനും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം രാത്രി മുഴുവന്‍ നീണ്ടു നിന്നു. 

ഏറ്റവുമൊടുവില്‍ റൗകൗണ്ടിങ്ങിന് ശേഷം രാമമൂര്‍ത്തി 16 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ ഇടപെടലും സ്വാധീനവും ഉണ്ടായിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT