പ്രതീകാത്മക ചിത്രം 
India

ജമ്മുവില്‍ പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബ ജില്ലയെ രാംഗഡില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്.

വെടിവയ്പില്‍ പരിക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയതായും അതിന് സൈന്യം ചെറുത്ത് തോല്‍പ്പിച്ചതായി ബിഎസ്എഫ് അറിയിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടതായും പിന്നീട് ഷെല്ലാക്രമണത്തിലേക്ക് നീങ്ങിയതായും ബിഎസ്എഫ് അറിയിച്ചു.  

ഒക്ടോബര്‍ 28ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്കും ഒരു സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തു.ഒക്ടോബര്‍ 17 ന് അര്‍ണിയ സെക്ടറില്‍ സമാനമായ രീതിയില്‍ പാക് റേഞ്ചര്‍മാര്‍ വെടിവയ്പ് നടത്തിയിരുന്നു. അന്ന് രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 2021 ഫെബ്രുവരി 25 ന് ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം പാക് റേഞ്ചേഴ്‌സ് നടത്തുന്ന ആറാമത്തെ ലംഘനമാണിത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT