നരേഷ് ഗോയൽ/ ചിത്രം ട്വിറ്റർ 
India

538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്‌ഡ്

നരേഷ് ഗോയലിന്‍റെ വസതിയിലടക്കം ഏഴിടങ്ങളിൽ സിബിഐ റെയ്‌ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വസതിയിലും വിമാന കമ്പനിയുടെ പഴയ ഓഫിസിലും സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും വിമാന കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഒരേ സമയം ഡൽഹിയിലെയും മുംബൈയിലെയും ഏഴ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നു സിബിഐ അറിയിച്ചു.

ഫണ്ട് വകമാറ്റം നടത്തിയെന്നാണ്  ആരോപണം. കാനറ ബാങ്ക് നൽകിയ പരാതിയിൽ സിബിഐ കേസെടുത്ത് അന്വേഷണം നടത്തി. 2011 ഏപ്രിൽ ഒന്നിനും 2019 ജൂൺ 30-നും ഇടയിൽ എയർലൈൻ കൺസൾട്ടൻസിയ്‌ക്കായി 1,152 കോടി രൂപ ചെലവഴിച്ചതായി സിബിഐ കണ്ടെത്തി. ജെറ്റ് എയർവേയ്‌സ് മാനേജർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 197 കോടി രൂപയുടെ അനധികൃത ഇടപാടും കണ്ടെത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിയിരുന്നു. 2021 ജൂണിൽ ജലാൻ-കൽറോക്കിന്റെ കൺസോർഷ്യമാണ് എയർലൈൻ ഏറ്റെടുത്തത്. റെയ്ഡിന് പുതിയ ഉടമകളുമായോ എയർവേയ്‌സിന്‍റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT