ആലാപൻ ബന്ദോപാധ്യായ/ ചിത്രം: എഎൻഐ 
India

മോദിയുടെ യോ​ഗത്തിൽ നിന്ന് വിട്ടുനിന്നു: ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച് കേന്ദ്രം 

ന്യൂഡൽഹിയിലെ പേഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പിലേക്കാണ് മാറ്റം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്രം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച കേന്ദ്രസർവീസിൽ റിപ്പോർട്ട് ചെയ്യാനാണ് ബന്ദോപാധ്യായയ്ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. ന്യൂഡൽഹിയിലെ പേഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പിലേക്കാണ് മാറ്റം. 

യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ചീഫ് സെക്രട്ടറിയും വിട്ടു നിന്നിരുന്നു. ഈ യോഗത്തിലേക്ക് അര മണിക്കൂറോളം വൈകിയാണ് ഇരുവരും എത്തിയത്. പശ്ചിമ മിഡ്‌നാപൂരിലെ കലൈകുന്ദ എയർബേസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റ് മാത്രം കൂടിക്കാഴ്ച നടത്തി നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖ കൈമാറിയതിനുശേഷം ഇവർ മടങ്ങി. ഇതിനുപിന്നാലെയാണ് സ്ഥാനമാറ്റം. 

മെയ് 31ന് വിരമിക്കേണ്ടിയിരുന്ന ബന്ദോപാധ്യായക്ക് കോവിഡ് സാഹചര്യം പരി​ഗണിച്ച് മൂന്ന് മാസത്തേക്കു കൂടി നീട്ടി നൽകിയിരുന്നു. തിങ്കളാഴ്ച സർവീസ് നീട്ടി നൽകികൊണ്ടുള്ള ഉത്തരവ് നൽകിയതിന് പിന്നാലെയാണ് സ്ഥാനമാറ്റം അറിയിച്ചിരിക്കുന്നത്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT