കുസും/ട്വിറ്റര്‍ 
India

ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ വൈരാഗ്യം, യുവതിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തി, ക്രൂരമായ കൊലപാതകം 

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോര്‍ബ (ഛത്തിസ്ഗഢ്): ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു. യുവതിയുടെ മുഖത്ത് തലയണ അമര്‍ത്തിവച്ച ശേഷം സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷഹബാസ് എന്നയാളെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗോത്ര വിഭാഗത്തില്‍നിന്നുള്ള കുസും ആണ് ക്രൂരതയ്ക്കിരയായത്. കുസും ഷഹബാസിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

ജാഷ്പുര്‍ ജില്ലയില്‍നിന്നുള്ള ഷഹബാസ് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ഷഹബാസ് പിന്നീട് അഹമ്മദാബാദിലേക്കു മാറിയെങ്കിലും ബന്ധം തുടര്‍ന്നു. അടുത്തിടെ ഷഹബാസിന്റെ കോളുകള്‍ കുസും എടുക്കാതായി. ക്ഷുഭിതനായ ഷഹബാസ് വിമാനം പിടിച്ച് നാട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ക്രൂരത.

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

SCROLL FOR NEXT