പ്രതീകാത്മക ചിത്രം 
India

പീഡനക്കേസില്‍ മൊഴി നല്‍കാനെത്തി; വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചതായി പരാതി

ത്രിപുരയിലെ ധലായ് ജില്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ബിശ്വതോഷ് ധറിനെതിരെയാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ബലാത്സംഗകേസില്‍ ഇരയായ വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചെന്ന് പരാതി. കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ത്രിപുരയിലെ ധലായ് ജില്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ബിശ്വതോഷ് ധറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിമാരുടെ സംഘം അന്വേഷണം ആരംഭിച്ചു.

പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിന് ശേഷം ജില്ലാ ജഡ്ജി (ധലായ്) സര്‍ക്കാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രാഹുല്‍ റോയ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സത്യജിത് ദാസ് എന്നിവര്‍ക്കൊപ്പം ശനിയാഴ്ച കമാല്‍പൂരിലെത്തി സഹ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍, കമാല്‍പൂര്‍ കോടതിയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബലാത്സംഗത്തിനിരയായ വീട്ടമ്മയെ വെള്ളിയാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിശ്വതോഷ് ധറിന്റെ ചേംബറില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഇരയ്ക്കൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ജഡ്ജിയുടെ ചേമ്പറില്‍ ഉണ്ടായിരുന്നു, എന്നാല്‍ വനിതാ കോണ്‍സ്റ്റബിളിനെ വീട്ടമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍ മജിസ്‌ട്രേറ്റ് സമ്മതിച്ചില്ലെന്നാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയും അനുവദിച്ചില്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടു. ഒരു മൊഴിയും നല്‍കാതെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT