India

'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുനീക്കി; പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് 

മധ്യപ്രദേശില്‍ 'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. ആശ്രമത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന ഇന്‍ഡോര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി തടയാന്‍ ശ്രമിച്ച കേസില്‍ മുന്‍ മന്ത്രി കൂടിയായ വിവാദ ആള്‍ദൈവം ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയെ പിന്തുണച്ചതിന് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന്് കോണ്‍ഗ്രസ് ആരോപിച്ചു.

ജംബുഡി ഹപ്‌സി ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ആശ്രമം പണിതതെന്ന് എഡിഎം പറയുന്നു. 'കമ്പ്യൂട്ടര്‍ ബാബ' എന്ന പേരിലറിയപ്പെടുന്ന നംദേവ് ത്യാഗിയും അനുയായികളുമാണ് കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി തടയാന്‍ ശ്രമിച്ചതിനാണ് കസ്റ്റഡിയിലായത്. സര്‍ക്കാരിന്റെ 40 ഏക്കര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിത ആശ്രമം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നംദേവ് ത്യാഗിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആശ്രമം പൊളിച്ചുമാറ്റിയത്.

2018ല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ നിന്ന് നംദേവ് ത്യാഗി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.തുടര്‍ന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച് വരികയായിരുന്നു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചുമാറ്റിയത്. 

ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഗോ സംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ച സ്ഥലമാണിതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അജയ് ദേവ് ശര്‍മ്മ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

Today's Rashi Phalam April 4| വിദേശ യാത്രയ്ക്ക് അവസരം, പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT