രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

പാർലമെന്റ് സുരക്ഷ വീഴ്‌ചയ്‌ക്ക് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവും; മോദിയെ വിമർശിച്ച് രാഹുൽ

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾ തൊഴിൽ കിട്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിലെ സുരക്ഷാ വീഴ്‌ചയിൽ ഇത് ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്. 

അതേസമയം സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രം​ഗത്തെത്തി. പാർലമെന്റെ സൂരക്ഷാ വീഴ്‍ചയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്നും സഭയിൽ പ്രസ്താവന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ പ്രതികൾ  പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

ശരീരത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാർലമെൻറ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

SCROLL FOR NEXT