കോണ്‍ഗ്രസ് ്പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്കിടെ ഫയല്‍
India

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന അപേക്ഷ തള്ളി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍

210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്‍കം ടാക്‌സ് ട്രൈബ്യൂണല്‍ തള്ളി. 2018-19 വര്‍ഷത്തേക്ക് 210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

അക്കൗണ്ട് മരവിപ്പിച്ചാല്‍ ബില്ലുകള്‍ മാറാന്‍ സാധിക്കില്ലെന്നും ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാനിരിക്കെ ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിന്‍വലിച്ചതായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഏജന്‍സികളെ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെതിരെ ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT