India

മകന്‍ കയറിയത് അറിയാതെ അമ്മ പ്ലാറ്റ്‌ഫോമില്‍, പരിഭ്രാന്തിയിലായ ആറു വയസുകാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി; പിന്നെ സംഭവിച്ചത് ( വീഡിയോ)

മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ആറു വയസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ആറു വയസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. വീട്ടുകാര്‍ ട്രെയിനില്‍ കയറിയിട്ടില്ല എന്ന് മനസിലാക്കിയ കുട്ടി പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നത് കണ്ട് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായി ഇടപെടുകയായിരുന്നു.

മുംബൈയിലെ മുംബ്ര സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.അമ്മയ്ക്കും പ്രായമായ ബന്ധുവിനുമൊപ്പമാണ് ആറു വയസുകാരന്‍ സ്റ്റേഷനില്‍ എത്തിയത്. ചില വ്യക്തിപരമായ കാര്യങ്ങള്‍ക്കായി മുംബൈയിലേക്ക് ട്രെയിന്‍ കയറുന്നതിനാണ് മൂവരും സ്റ്റേഷനില്‍ വന്നത്. കുട്ടി ട്രെയിനില്‍ കയറിയത് മറ്റു രണ്ടുപേരും അറിഞ്ഞില്ല. 

അതിനിടെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങി. പരിഭ്രാന്തിയിലായ കുട്ടി ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടുകയായിരുന്നു. അതിനിടെ ട്രെയിനിന്റെ വേഗത വര്‍ധിച്ചിരുന്നു. നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്ന കുട്ടിയെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി രക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

SCROLL FOR NEXT