പ്രതീകാത്മക ചിത്രം 
India

ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ജീവിത പങ്കാളിയെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ലാത്തയാളെ കുടുംബാംഗം എന്ന് രീതിയില്‍ പരിഗണിക്കാനാവില്ലെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിത പങ്കാളിയെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ലാത്തയാളെ കുടുംബാംഗം എന്ന് രീതിയില്‍ പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ പ്രതി തന്റെ ലിവ് ഇന്‍ ബന്ധത്തിലുള്ള പങ്കാളിക്കൊപ്പം ജീവിക്കാന്‍ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

പ്രതി മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ കുട്ടിയും ഉണ്ടെന്ന സാഹചര്യം കൂടി നിലനില്‍ക്കെ ലിവ് ഇന്‍ ബന്ധത്തില്‍ ജീവിക്കുന്നതിനായി പരോള്‍ നല്‍കാന്‍ കഴിയില്ലെന്നു കൂടി കോടതി കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ മറ്റ് പരാതികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെടില്ല. പക്ഷേ, കോടതിയുടെ മുന്നില്‍ വരുമ്പോള്‍ ജയില്‍ നിയമങ്ങളും മറ്റ് നിയമങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ പരോള്‍ അനുവദിച്ചാല്‍ ദോഷകരമായ ഒരു സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT